Ads 468x60px

ഒരു കൊച്ചു പെരുന്നാള്‍ ഈറ്റ്.

വര്‍ഷം തോറും രണ്ടു പെരുന്നാ‍ള്‍  ദിനങ്ങളില്‍ നടത്തിവരാറുള്ള മഹത്തായ ഉറക്കയജ്ഞം (വളരെ അത്യാവശ്യ ദിനചര്യക‍ള്‍ക്കും നിര്‍ബന്ധ കര്‍മ്മങ്ങള്‍ക്കും മാത്രമായി ടൈംടേബിള്‍പ്രകാരം അലാറം വെച്ച് ഉണരുകയും കൂടിയാല്‍ അരമണിക്കൂര്കൊണ്ട് പരിപാടി കഴിഞ്ഞു വീണ്ടും പൂര്വ്വസ്ഥിതി പ്രാപിക്കുന്നതുമായ ഇരുപത്തി നാല് മണിക്കൂര്‍നീണ്ടു നില്ക്കുന്ന പരിപാടി മിക്കവാറും ഗള്‍ഫ്നാടുകളില്‍കണ്ടു വരുന്നതാണ്) അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയ ഒരു നേരത്താണ് സൈലന്റ് മോഡില്‍കിടന്ന മൊബൈലില്‍നിന്നും തുരു തുരാ  വൈബ്രഷന്‍റെ മൂളിച്ച കേട്ടത്, മൂന്നു നാല് തവണ ആവര്ത്തിച്ചപ്പോള്‍ മനമില്ലാ മനസ്സോടെയാണ് എടുത്തുനോക്കിയത്തൊപ്പിക്കാരന്കുറുമ്പടി ഡിസ്പ്ലേയില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു ചിരി  കണ്ടപ്പോള്‍തന്നെ ഉറക്കത്തിന്റെ ഒരു കെട്ടു വിട്ടൊഴിഞ്ഞു, ചില്ലറ കുശലങ്ങള്‍ക്ക് ശേഷം മൂപ്പര്‍കാര്യത്തിലേക്ക് കടന്നു.

"ഖൊള്ളീങ്ങ് അഥവാ ഫൂല മജ്ജീനി..!"

ഇതെന്തു ഹലാക്കിന്റെ അവിലും കഞ്ഞിയാണെന്നോര്‍ത്തു അന്തംവിടണ്ട , നമ്മടെ കേരളക്കരയിലെ ഒരു നല്ല ഭക്ഷണ സാധനത്തിനു ഒരു അറബി നല്‍കിയ പേരാണ്, കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഒരു ആറുആറരയോടുകൂടിയാണ് സംഭവം നടന്നത്, ഞങ്ങളുടെ സുപ്പര്‍ മാര്‍ക്കറ്റില്‍ സാധാരണ വ്യാഴാഴ്ചകളെക്കാള്‍ തിരക്കുണ്ടായിരുന്നു അന്ന്, മാസാവസാനത്തോടൊപ്പം ഗള്‍ഫ് നാടുകളെ ആഘോഷമാക്കുന്ന റംസാന്‍ മാസത്തിന്‍റെ ആഗമനവും കൂടി ആയതുകൊണ്ടാവാം ഈ തിരക്ക്, റംസാന്‍ സ്പെഷ്യലായി പല കമ്പനികളും ശമ്പളം നേരത്തെ കൊടുത്തതും ഒരു കാരണമാണ്, ഗള്‍ഫ്‌ നാടുകളിലേക്ക് ചേക്കേറിയവരായ ഒട്ടുമിക്ക ദേശക്കാരും ഭാഷക്കാരും പിന്നെ സ്വദേശികളായവരും മൊത്തം കുടുംബാംഗങ്ങളോടൊപ്പം തന്നെയാണ് എത്തിച്ചേര്‍ന്നിരുന്നത്, സെഞ്ചുറിയും കഴിഞ്ഞ് കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന ഓള്‍ഡ്‌ ഗോള്‍ഡുകള്‍ മുതല്‍ തലേദിവസം രാത്രിവരെ റിലീസായ ന്യൂ ജനറേഷന്‍ അംഗം വരെ ചില പര്‍ച്ചേസ് കുടുംബത്തിലുണ്ട് , പര്‍ച്ചേസ് ഒരു ആഘോഷമാക്കൂ എന്ന പരസ്യവാചകം ഒരു പാരയാകുന്ന മട്ടാണല്ലോ കാണുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു സഹപ്രവര്‍ത്തകന്‍ പറയുന്നത് കേട്ടിരുന്നു, പരസ്യം കണ്ടു ആര്‍മാദിക്കാനായി വള്ളിയും പൊട്ടിച്ചിറങ്ങിയവരുടെ കൂട്ടത്തില്‍ തെറ്റാറൈറ്റ്‌ കളിച്ചു ട്രോളിയും തള്ളി ഒച്ചിന്‍റെ വേഗതയില്‍ നീങ്ങുന്ന ചില മുത്തശ്ശിമാര്‍ ഡിസ്പ്ലേ റാക്കുകള്‍ക്കിടയില്‍ ട്രാഫിക്‌ബ്ലോക്കുണ്ടാക്കുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഗഹനമായ നിരീക്ഷണങ്ങളിലൂടെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു

കത്തിവേഷക്കാര്‍ ജാഗ്രതൈ!


"ജീന്‍സ്‌ ഒന്ന് മുറുക്കിയുടുത്തോളൂ, പോലീസ്‌ പിന്നാലെയുണ്ട്" കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണിത്, അഞ്ചാറ് മാസങ്ങള്‍ക്ക് മുമ്പും ഇങ്ങിനെ ഒരു വാര്‍ത്ത ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു , ചാവക്കാട്ടുകാരെ കൂടുതല്‍ പരാമര്‍ക്കുന്നതിനാല്‍ അതേക്കുറിച്ച്  ചാവക്കാട്ടുകാരനായ പി എ എ റഹ്മാന്‍ ഭായ് ഇപത്രത്തില്‍ എഴുതിയ ഒരു ആര്‍ട്ടിക്കിളും കണ്ടതായി ഓര്‍ക്കുന്നു.

"കാത്തിരിപ്പുണ്ട്.. ചില വന്‍കെണികള്‍ !"

മൂന്ന് ലക്ഷത്തി അമ്പതിനായിരം യുറോ അത്ര മോശപ്പെട്ട ഒരു സംഖ്യയൊന്നുമല്ല..
എങ്ങിനെ ഹരിച്ചു കിഴിച്ച് ഗുണിച്ചു  കൂട്ടിയാലും ഇന്ത്യന്‍ രൂപ  രണ്ടേക്കാല്‍ കോടിക്ക് മേലെ വരുമെന്ന കാര്യത്തില്‍ ഒരു പോലീസ്കാരനും സംശയതിന്നിടയുമില്ല,  സംഗതി എന്താണെന്നല്ലേ!പറയാം  ഇക്കഴിഞ്ഞ ജനുവരി 28 നാണ് എന്നെകൂടി കോടീശ്വരന്‍മാരുടെ പട്ടികയിലേക്ക് കൈപിടിച്ചുയര്‍ത്താനായി നമ്മുടെ ഫേസ്ബുക്ക് ട്രാന്‍സ്ഫര്‍ ഡിപ്പാര്‍ട്ട്മെന്റിന്‍റെ സി. ഇ. ഒ. മിസ്റ്റര്‍:  ലാറി പാകോയുടെ വകയായി സന്തോഷ വിവരം അറിയിച്ചു കൊണ്ടുള്ള ആ മെയില്‍ എനിക്ക് കിട്ടിയത്..
മെയില്‍ താഴെ കാണാം ..
ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ കൂലംകുത്തി ഓഴുകിയ ആനന്ദാശ്രുക്കളാല്‍ എന്‍റെ കണ്ണുകള്‍ മൂടപ്പെടുകയും ആനന്ദവീചികളാല്‍ ചെവികള്‍ കൊട്ടിയടക്കപ്പെടുകയും പരമാനന്ദം തൊണ്ടയെ ബാധിച്ചതിനാല്‍ മിണ്ടാട്ടം മുട്ടിപ്പോവുകയും ചെയ്തു.

Related Posts Plugin for WordPress, Blogger...