Ads 468x60px

"സര്‍വ്വം കൂതറ മയം"

"ഒന്നേക്കാലുലുവേടെ  കൂതറ കള്ളും മോന്തി താനാണ് നാട്ടുരാജാവെന്ന ഭാവത്തില്‍  നടക്കുന്ന കുറേ ഊച്ചാളികള്‍ വെലസുന്നുണ്ട് നമ്മുട നാട്ടിലിപ്പോള്‍ , അവന്മാര്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ചു നിന്നൊരു മൊട്ടുസൂചി എടുത്തു കാണിച്ചാ മതി ആ കൂതറകളെല്ലാം വാലും ചുരുട്ടി പായുന്നത്കാണാം , പിന്നെ പൊടിപോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍ "
നാട്ടിലെ ചില ചട്ടമ്പി പിള്ളേരെ ക്കുറിച്ച് ആയിടെ നാട്ടില്‍പോയി തിരിച്ചെത്തിയ സുഹൃത്ത്‌ പറഞ്ഞ ഈ അഭിപ്രായത്തില്‍ നിന്നാണ് കൂതറ എന്ന പദം ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് , ശേഷം ഗൂഗിള്‍ ബസ്സില്‍ നമ്മുടെ ബൂലോക ബ്ലോഗര്‍ "കൂതറ" ഹാഷിമില്‍ നിന്നും കിട്ടിയ ഒരു കമന്റും കൂടി ആയപ്പോള്‍  കൂതറ എന്ന വാക്കിന്‍റെ ഉത്ഭവം കണ്ടെത്താനുള്ള ഒരു ആകാംക്ഷ തോന്നി, അന്നാണ് ബൂലോകത്തും ഒരു കൂതറ ഉണ്ടെന്നറിഞ്ഞതും അതിന്‍റെ മൊതലാളി   ഹാഷിമിനെ  ആദ്യമായി  പരിചയ പ്പെടുന്നതും,  അടുത്തറിഞ്ഞപ്പോള്‍  കൂതറ എന്ന ഈ സ്വയ വിശേഷണം ഒരിക്കലും ചേരാത്ത ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്‍റെ ഈ അനുജനെന്ന പരമാര്‍ത്ഥം ഞാന്‍ മനസ്സിലാക്കി , മനസ്സിലുള്ളത് മറകൂടാതെ ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്ന ആ സ്വഭാവം കൂതറത്തരമാണെങ്കില്‍  കൂതറ എന്ന വാകിന്‍റെ അര്‍ഥം നല്ലത് എന്നാക്കേണ്ടി വരും .

സൂക്ഷിക്കണേ...വഴുക്കും.!

ഏകദേശം പത്തിരുപതു വര്ഷം മുമ്പ് ഒരു വലിയ പെരുന്നാള്‍ ദിനം ..
ഞങ്ങളുടെ തൊഴിയൂര്‍ പാലെമാവ്‌ മഹല്ല് പള്ളിയിലേക്ക് പെരുന്നാള്‍ നമസ്കാരത്തിനായി കൊച്ചുകുട്ടികളും വയോവൃദ്ധരും രണ്ടു പെരുന്നാള്‍ ദിനങ്ങളില്‍  മാത്രം കാണുന്ന ചില  പ്രത്യേക മനുഷ്യജീവികളും അടക്കമുള്ള ആബാലവൃദ്ധം  ജനങ്ങള്‍  ഒറ്റയായും  കൂട്ടമായും വന്നെത്തിക്കൊണ്ടിരുന്നു..
അന്നത്തെ പള്ളിയുടെ പ്രവേശന കവാടത്തിനു മുന്നിലായി  വലിയൊരു കുളമുണ്ടായിരുന്നു , ആവശ്യക്കാര്‍ക്ക് അംഗശുദ്ധി വരുത്തി പള്ളിയിലേക്ക് കയറാനായി കരിങ്കല്‍ പടവുകളും കൈവഴികളും പള്ളിയുടെ  വാതില്‍ വരെ കെട്ടിപ്പൊക്കിയിട്ടുമുണ്ടാരുന്നു..

"ഒരോണത്തുമ്പിയുടെ ഓര്‍മ്മക്കായ്‌"

(ഒരു ഓണക്കാലത്ത്  പ്രസിദ്ധീകരിച്ച ഒരു കൊച്ചു പൈങ്കിളികഥ ചെറിയ മാറ്റങ്ങളോടെ   ഒരു  പുനര്‍വായനക്കായി .. ഒറിജിനല്‍ താഴെ)
തെക്കേ തൊടിയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയിലേക്ക് മിഴികളും നട്ട്  ഉമ്മറത്തിണ്ണയില്‍ കാലും നീട്ടി ഇരിക്കവേയാണ് മൂവാണ്ടന്‍ മാവിന് ചുവട്ടിലെ   ജീര്‍ണിച്ച  കുഴിമാടത്തിലേക്ക് ഉണ്ണിയുടെ നോട്ടം പാറിവീണത്,  അതോടെ  നൊമ്പരങ്ങളുണര്‍ത്തുന്ന ഒരായിരം ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ എവിടെയൊക്കെയോ വിണ്ടുകീറുന്നതും ചോരകിനിയുന്നതുമായ ഒരു പ്രതീതി അവന്‍ ഉള്ളിലറിഞ്ഞു...
കുട്ടിക്കാലത്തെ ആ നല്ല നാളുകള്‍.., ഓണമായാലും വിഷുവായാലും മറ്റെന്ത്‌ ഉത്സവമായാലും മീര ചേച്ചിയുടെ ദാവണി തുമ്പില്‍ തൂങ്ങി ഒരു വാലുപോലെ അവനുണ്ടായിരുന്നു.  പൂക്കള്‍ പറിക്കാന്‍ , പൂക്കളമൊരുക്കാന്‍,  തുമ്പി തുള്ലാന്‍ , മാവേലിതമ്പുരാന്‍റെ വരവും കാത്തിരിക്കാന്‍..അങ്ങിനെ എന്തിനും ഏതിനും.. മീരയുടെ നിഴലായിരുന്നു ഉണ്ണി , എന്തൊരു ഉത്സാഹമായിരുന്നു അന്നൊക്കെ..!

"തിരുവോണം"

     
( പഠന കാലത്ത്മനോരമ വാരികയില്‍  എഴുതിയത്  )

കുട്ടി അമ്മൂമ്മയുടെ വരവും പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി, അമ്മൂമ്മയുടെ മടിയില്‍ ഉണ്ടായേക്കാവുന്ന വിഭവങ്ങളെക്കുറിച്ചായിരുന്നു കുട്ടിയുടെ ചിന്ത !
ഒടുവില്‍ കാത്തിരിപ്പിന് അന്ത്യംകുറിച്ചുകൊണ്ട് അമ്മൂമ്മയുടെ രൂപം നിരത്തില്‍ കണ്ടപ്പോള്‍ കുട്ടി ആഹ്ലാദത്തോടെ അവരുടെ അരികിലെക്കോടി.
പക്ഷെ, അമ്മൂമ്മ തളര്‍ന്നവശയായിരുന്നു. ശൂന്യമായ മടിയിലേക്ക് നോക്കി കുട്ടി ചോദിച്ചു : 
"ഇന്നൊന്നും കിട്ടീല്ലേ അമ്മൂമ്മേ ..?"
നഗരത്തിലെ ഹോട്ടലുകള്‍ക്കുപിറകിലും ; കുപ്പത്തൊട്ടികളിലും പട്ടികളോടും പൂച്ചകളോടും മല്ലടിച്ച് എന്നും എച്ചില്‍ ഭക്ഷണവുമായി എത്തുന്ന അമ്മൂമ്മയുടെ കണ്ണുകളില്‍ ദുഃഖം.
"ഇന്ന് തിരുവോണമാന്നുണ്ണീ..,എല്ലാവരും വീടുകളില്‍ സദ്യഉണ്ടാക്കിക്കഴിക്കും . ഇന്ന് ആരും എച്ചിലില വലിച്ചെറിയില്ല."
മുത്തശ്ശിയുടെ ദീനതയാര്‍ന്ന സ്വരം കുട്ടിയുടെ കണ്ണുകളില്‍ ഉണ്ടായിരുന്ന പ്രതീക്ഷയുടെ അവസാന നാളവും അണച്ചു.



(മനോരമയിലെ ഒറിജിനല്‍ )

അത്യന്താപേക്ഷിതമായ മൗനം.


(ഈ കഥ വാരാദ്യ മാധ്യമത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചതാണ് , ഒരു പുനര്‍ വായനക്ക് ചേര്‍ന്നതെന്ന നിലക്ക് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു , മുമ്പ് വായിച്ചവര്‍ ക്ഷമിക്കുക , ഒറിജിനല്‍ താഴെ ചേര്‍ത്തിട്ടുണ്ട് .)
 ഓഫീസില്‍നിന്ന്‌ ഇറങ്ങുമ്പോഴേ പതിവുള്ള തലവേദന രാമനാഥനെ പിടികൂടിക്കഴിഞ്ഞിരുന്നു.
സിമന്‍റ് അടര്‍ന്നു പൊട്ടിപ്പൊളിഞ്ഞ നീളന്‍ വാരാന്ത പിന്നിട്ടു പൂപ്പല്‍ പിടിച്ച് കറുത്ത പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ രാമനാഥന്‍ ചിന്തിച്ചിരുന്നത് ഈ ഓഫീസിനും തനിക്കും മാത്രമാണോ ഇവിടെ മാറ്റങ്ങളിലാത്തത് എന്നായിരുന്നു.
ഓഫീസ് മതിലിനോട് ചേര്‍ത്ത് ചാരിവെച്ചിരുന്ന സ്കൂട്ടര്‍ എടുത്തു ഗെയിറ്റിനപ്പുറത്തെക്ക് തള്ളിനടക്കുന്നതിന്നിടയില്‍ അതിന്‍റെ കേടുവന്ന സ്റ്റാന്‍റെങ്കിലും നാളെ ശെരിയാക്കണമെന്ന വിചാരം എന്നത്തേയും പോലെ അന്നും രാമനാഥനുണ്ടായി.

ഡാര്‍വിനും കോമുവും പിന്നെ കോയാജിയും..

                 
പള്ളിപ്പടിയിലെ കുമാരേട്ടന്‍റെ ചായക്കട, മകരമാസത്തിലെ ഒരു കുളിരുള്ള പ്രഭാതത്തിന്‍റെ തുടക്കം..
കടയുടെ പുറത്തെ നീളന്‍ വാരാന്തയുടെ ഒരറ്റത്ത് ചമ്രംപടിഞ്ഞിരുന്ന് ബീഡിവലിക്കുന്ന അണ്ണാച്ചി ശെല്‍വന്‍റെ കയ്യില്‍ നിന്നും ഒരു ബീഡി കടംവാങ്ങി കൊളുത്തികൊണ്ട് ഞാന്‍ കടക്കുള്ളിലേക്ക് നീങ്ങി, അവിടെ സ്ഥലത്തെ പ്രധാന ബുജിയും കടുത്ത കമ്മ്യൂണിസ്റ്റുഅനുഭാവിയുമായ കോരന്‍മകന്‍മുരളി എന്ന കോമു (കോരനിലെ 'കോ'യും മുരളിയിലെ 'മു'വും എടുത്ത് ലോപിപ്പിച്ചതാണ് പേരില്‍ ഒരു ബുജി ടച്ച് കിട്ടാനായി 'കോമു'), മിനി ദൂരദര്‍ശന്‍കേന്രം വട്ടോത്തുകുന്നിക്കല്‍ കോയാജി, പൂങ്ങാടന്‍ വേലുമൂപ്പനാശാന്‍, ഓ.വി. വാസു അഥവാ ബഡായി വാസു , കാണൂര് മറിയ മകന്‍ജോസൂട്ടി , ഓസാന്‍ബീരാന്‍; ബീരാന്‍റെ കക്ഷത്തിലെ പഴയ ബാഗ് , കോടാലി മൊയ്തുട്ടി തുടങ്ങിയ പതിവുപറ്റുപടികാരെല്ലാം അവരവരുടെ പതിവ് ഇരിപ്പിടങ്ങളില്‍ഹാജരുണ്ട്, കുമാരേട്ടന്‍റെ ഭാര്യ രുക്മിണിചേച്ചിയും മകള്‍പ്രഭാവതിയും അടുക്കളയിലും കുമാരേട്ടന്‍ചായ അടിച്ചുകൊണ്ട് സമാവറിന്നരികിലും പണിതിരക്കിലാണ്, കുമാരേട്ടന്‍റെ കുറുഞ്ഞി പൂച്ച കൊയാജിയുടെ കാലില്‍ മുട്ടിയുരുമ്മിനിന്നു കൊണ്ട് പല്ലില്ലാത്തതിനാല്‍ പപ്പടവട മോണകൊണ്ട് കഷ്ടപ്പെട്ട് തിന്നുമ്പോള്‍ അതിനൊപ്പം ഇളകുന്ന അയാളുടെ വായിലേക്ക് നോക്കി

"തീരെ ചെറിയ കാര്യങ്ങള്‍.."

" സ്പൂണിങ്ങനെ വെച്ചാല്‍ ശെരിയാവ്യോ എന്‍റെ സുബൈറേ..?  അച്ഛാറു മുഴുവനും ഇതിന്മേല്‍ ഒട്ടിപ്പിടിച്ചത് നീ കണ്ടില്ലേ? ഞാനിപ്പോ എടുത്ത് ഇത് ചായേല്‍ക്ക് ഇട്ടേനേ..ഒന്ന് നോക്കാന്‍ തോന്നിയത് ഭാഗ്യം..ഇല്ലെങ്കിലിന്നു ഞാന്‍ അച്ചാറുചായ കുടിക്കേണ്ടി വന്നേനെ..
"ഹംസക്ക പിന്നെയും പരാതികളുടെ അഴുകിയ ഭാണ്ഡക്കെട്ട് അഴിച്ചു കുടയാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നിയതിനാല്‍ ഞാന്‍ ബ്ലാന്കെറ്റ്‌ തലവഴി മൂടി തിരിഞ്ഞുകിടന്നു,  സുബൈര്‍ അത് തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന മട്ടില്‍ ലാപ്ടോപിലേക്ക് തലയും പൂഴ്ത്തി ഇരിപ്പാണ്. സംഗതി ഹംസക്കാ പറയുന്നതില്‍ കാര്യമില്ലാതില്ല , എന്ത് എടുത്താലും അത് ഇരിക്കുന്നിടത്ത് തിരിച്ചുവെക്കുന്ന സ്വഭാവം  ഞങ്ങളുടെ സഹമുറിയനും കൂട്ടത്തിലെ ഏക ബാച്ചിലറും ആയ സുബൈര്‍ എന്ന ഐ ടി ക്കാരന് തീരെയില്ല ,  പല്ലുതേപ്പും കുളിയും എന്തിനേറെ പറയുന്നു ഭക്ഷണം  കഴിക്കാന്‍ പോലും മറന്നു പോകാറുള്ള അവന്‍റെ രീതികള്‍ക്ക് പൊരുത്തപ്പെടാന്‍ പെട്ടെന്നാര്‍ക്കും കഴിഞ്ഞെന്നും വരില്ല ,

അവതാരങ്ങള്‍


ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയ ഒരു സുഹൃത്തിനെ കാണാന്‍ കഴിഞ്ഞ വെക്കേഷനില്‍ ചെന്നയിലേക്ക് ഒരു യാത്ര വേണ്ടിവന്നു, പെട്ടെന്നായതിനാലും; പൊണ്ടാട്ടിയും മോളും കൂടെ ഉള്ളതിനാലും; സ്ലീപ്പെര്‍ക്ലാസ്സ്‌ ഫുള്ലായതിനാലും (ഇതാണ് പ്രധാന കാരണമെന്ന് ഭാര്യയോട് ഇതുവരെ പറഞ്ഞിട്ടില്ല) ട്രെയിനില്‍ ഫസ്റ്റ് ക്ലാസ്സിന് തന്നെ ആവട്ടെ യാത്ര എന്ന് വെച്ചു.
രാത്രിയാത്ര ആയതിനാല്‍ തൃശൂര്‍ നിന്നും വണ്ടി വടക്കാഞ്ചേരി എത്തുമ്പോഴേക്കും ഞാന്‍ സായിപ്പിന്‍റെ കളസങ്ങള്‍ മാറ്റി ലുങ്കിയും ബനിയനും ധരിച്ച് തനി നാടനായി മാറിയത് വാമഭാഗത്തിന് തീരെ പിടിച്ചില്ലെന്നു അവളുടെ നോട്ടത്തില്‍ നിന്നും മനസ്സിലായെങ്കിലും അത് മൈന്‍ഡ് ചെയ്യാതെ സീറ്റിലേക്ക് ചമ്രം പടിഞ്ഞിരുന്നു പുറകാഴ്ച്ചകളിലേക്ക് ഞാന്‍ കണ്ണ് നീട്ടി,
അല്ലെങ്കിലും ഈ ലെഡിസിനുണ്ടോ അറിയുന്നു ഫ്രീ ആയി കാറ്റുംകൊണ്ടിരിക്കുന്നതിന്‍റെ ആ ഒരു സുഖം!

"ഇല്ലായ്മകളും, വല്ലായ്മകളും.."


അടുത്തുള്ള കട്ടിലുകളില്‍ രണ്ടു പേരു തമ്മില്‍ കൂര്‍ക്കംവലി മല്‍സരം നടക്കുന്നു , എനിക്കും അതില്‍ പാര്‍ട്ടിസിപ്പേറ്റു ചെയ്യണമെന്നുണ്ടെങ്കിലും തലക്കുള്ളില്‍ വട്ടം കറങ്ങുന്ന ചിന്തകള്‍ അതിനു അണുവിടപോലും അവസരം തരുന്നില്ല. ഒരു തലയിണയും കെട്ടിപ്പിടിച്ചു കണ്ണുകള്‍ ഇറുകെ അടച്ച്‌ പരമാവധി അതിന്നായി ശ്രമിക്കുമ്പോളാണ് തലക്കാംപുറത്തു ടീപോയില്‍ ഇരുന്ന മൊബൈല്‍ ബഹളം വെച്ചത്..
''ഫോണെടുക്കടാ..ഫോണെടുക്കാന്‍....(റിംഗ് ടോണ്‍ ...) ഒറ്റ തവണ അടിച്ചു അത് കട്ടായി . മിസ്സ്‌ കാള്‍ ആയതു കൊണ്ട് നാട്ടില്‍ നിന്നാണെന്ന് ഊഹിച്ചു.
'' Kodali called''
നാട്ടിലെ ഏറ്റവും അടുത്ത സുഹൃത്താണ് കോടാലി മൊയ്തുട്ടി , അവനാണ് ഈ നട്ടപ്പാതിരാക്ക് മിസ്കാള്‍ വിട്ടു കളിക്കുന്നത്...
ഈ കന്നാലിക്ക് ഒറക്കം ഒന്നും ഇല്ലേ?

ഭൂതം റീ ലോഡഡ്‌..

കടല്‍കരയിലൂടെ അലസമായി നടക്കവേ.. കാലില്‍ തടഞ്ഞ ഒരു കുപ്പി വെറുതെ തട്ടി തെറിപ്പിച്ചതായിരുന്നു , കുപ്പി ഒരു കല്ലില്‍ തട്ടി പൊട്ടിയതും ദേ വരുന്നു പണ്ട് നമ്മുടെ മുക്കുവന്‍ കുപ്പിയിലടച്ചു കടലില്‍ എറിഞ്ഞ അതേ ഭൂതം മുന്നിലേക്ക്.
പഴയ കഥ ഓര്‍മയില്‍ ഉണ്ടായിരുന്നതിനാല്‍ ഭയലേഷമന്യേ ഞാന്‍ ഭൂതത്തിന്‍റെ മുന്നില്‍ നിന്നു.
'യെസ് ബോസ്സ്, എന്നെ മോചിപ്പിച്ച താങ്കള്‍ക്ക് എന്താണ് വേണ്ടത് പറഞ്ഞാലും..' ഭൂതം വിനീത വിധേയനായി.
എന്ത് ചോദിക്കണം? ഞാന്‍ തലപുകച്ചു നിന്നപ്പോഴാണ് ആ ആശയം എന്‍റെ മനസ്സില്‍ ഉദിച്ചത്, സുഹൃത്തുക്കളില്‍ കൂടുതല്‍ പേരും ഗള്‍ഫ്‌ നാടുകളിലാണ് ഒരു ഗള്‍ഫ്‌കാരനാവുക എന്ന മോഹവും മനസ്സിലുണ്ട് പലരും പലവട്ടം വിസ വാഗ്ദാനം ചെയ്തെങ്കിലും വിമാനത്തില്‍ കയറുന്ന കാര്യം ഓര്‍ക്കുന്നത് തന്നെ പേടി ആയതിനാല്‍ അതില്‍ നിന്നും പിന്തിരിഞ്ഞു നില്‍കുകയായിരുന്നു.
'പറയൂ ബോസ്സ് പെട്ടെന്നാവട്ടെ..' ഭൂതം തിരക്കുകൂട്ടി, പിന്നെ ഒട്ടും ശങ്കിക്കാതെ ഞാന്‍ കാര്യം പറഞ്ഞു.
'ഇവിടം മുതല്‍ ദുബായ് വരെ കടലിലൂടെ ഒരു റോഡ്‌ പണിത് തരണം..'
എന്‍റെ ആ ആഗ്രഹം കേട്ട് മൊട്ടത്തല ചൊറിഞ്ഞു ഭൂതം ഒരു മാത്ര എന്തോ ആലോചിച്ചു നിന്നു, പിന്നെ തന്‍റെ ഊശാന്‍ താടിയിലൂടെ വിരലോടിച്ചു കൊണ്ട് സന്ദേഹത്തോടെ എന്നെ നോക്കി ' അത്രക്കങ്ങോട്ടുവേണോ ബോസ്സ്? അങ്ങിനെ ഒരു റോഡിന് ഒരു പാട് കല്ലും മണ്ണും കടലില്‍ ഇറക്കേണ്ടിവരും അങ്ങിനെ ആവുമ്പോള്‍ നാട്ടില്‍ അവക്ക് ഭയങ്കര ക്ഷാമം നേരിടുമെന്നുറപ്പാണ്.. അതുകൊണ്ട് മറ്റെന്തെങ്കിലും ആഗ്രഹം..!' ഭൂതം പറഞ്ഞുവന്നത് നിറുത്തി ചോദ്യഭാവത്തില്‍ വീണ്ടും എന്നെ നോക്കി മൊട്ടത്തല ചൊറിഞ്ഞു.

Related Posts Plugin for WordPress, Blogger...