Ads 468x60px

"തിരുവോണം"

     
( പഠന കാലത്ത്മനോരമ വാരികയില്‍  എഴുതിയത്  )

കുട്ടി അമ്മൂമ്മയുടെ വരവും പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി, അമ്മൂമ്മയുടെ മടിയില്‍ ഉണ്ടായേക്കാവുന്ന വിഭവങ്ങളെക്കുറിച്ചായിരുന്നു കുട്ടിയുടെ ചിന്ത !
ഒടുവില്‍ കാത്തിരിപ്പിന് അന്ത്യംകുറിച്ചുകൊണ്ട് അമ്മൂമ്മയുടെ രൂപം നിരത്തില്‍ കണ്ടപ്പോള്‍ കുട്ടി ആഹ്ലാദത്തോടെ അവരുടെ അരികിലെക്കോടി.
പക്ഷെ, അമ്മൂമ്മ തളര്‍ന്നവശയായിരുന്നു. ശൂന്യമായ മടിയിലേക്ക് നോക്കി കുട്ടി ചോദിച്ചു : 
"ഇന്നൊന്നും കിട്ടീല്ലേ അമ്മൂമ്മേ ..?"
നഗരത്തിലെ ഹോട്ടലുകള്‍ക്കുപിറകിലും ; കുപ്പത്തൊട്ടികളിലും പട്ടികളോടും പൂച്ചകളോടും മല്ലടിച്ച് എന്നും എച്ചില്‍ ഭക്ഷണവുമായി എത്തുന്ന അമ്മൂമ്മയുടെ കണ്ണുകളില്‍ ദുഃഖം.
"ഇന്ന് തിരുവോണമാന്നുണ്ണീ..,എല്ലാവരും വീടുകളില്‍ സദ്യഉണ്ടാക്കിക്കഴിക്കും . ഇന്ന് ആരും എച്ചിലില വലിച്ചെറിയില്ല."
മുത്തശ്ശിയുടെ ദീനതയാര്‍ന്ന സ്വരം കുട്ടിയുടെ കണ്ണുകളില്‍ ഉണ്ടായിരുന്ന പ്രതീക്ഷയുടെ അവസാന നാളവും അണച്ചു.



(മനോരമയിലെ ഒറിജിനല്‍ )

Related Posts Plugin for WordPress, Blogger...